മണത്തണ കൂട്ടങ്ങളുടെ ഒരു പ്രധാന കളമായ ആര്യപ്പറമ്പ് കൂട്ടക്കളത്തിലെ കളിയാട്ടത്തിന് തുടക്കമായി.
അസുരക്കാളി
രുധിരക്കാളി
പുള്ളിക്കാളി
പുള്ളികരിങ്കാളി
നീലകരിങ്കാളി
മുത്താച്ചിപോതി
രുധിരപാലൻ
പെരുമ്പുഴേശൻ
ശ്രീപോർക്കലി
മുത്തപ്പൻ
തിരുവപ്പന
ശാസ്തപ്പൻ
പൂക്കുട്ടിശാസ്തപ്പൻ
ഭൈരവൻ
കരുവാൾഭഗവതി
ഉച്ചിട്ട
വിഷ്ണുമൂർത്തി
ഗുളികൻ
കൈതച്ചാമുണ്ഡി
തെയ്യങ്ങൾ കെട്ടിയാടും.
ഉച്ചക്ക് 3 മണിയോടെ അണിയറക്കുള്ളിലെ അണിയറയിൽനിന്നും കൈതചാമുണ്ഡിയുടെ പുറപ്പാട് കൂട്ടക്കളവും പരിസരവും പടക്കളമാക്കും.
പള്ളിയറകളൊന്നുംതന്നെ ഇല്ലാത്ത കല്ലുകൾ ദേവതാ സങ്കല്പങ്ങളായുള്ള കളത്തിൽ മണത്തണ തെയ്യങ്ങളുടെ കരിമ്പാലൻ കോമരങ്ങളുമൊന്നിച്ചുള്ള കുളിച്ചെഴുന്നള്ളത്തും കലാശവും മറ്റു തെയ്യങ്ങളിൽ നിന്നും വേറിട്ട കാഴ്ചയായിരിക്കും.