Theyyam Details

  • Home
  • Theyyam Details

Manathana Pothi Theyyam / Neela Karinkali Bhagavathi

Feb. 22, 2024

Description

മണതണ പോതി / നീലകരിങ്കാളി തെയ്യം

മടപ്പുരകളില്‍ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തനക്കാളി. മിക്ക അമ്മദൈവങ്ങള്‍ക്കും പിന്നി ലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണെന്ന് ഐതിഹ്യം. അസുരകുലാ ന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തില്‍ പങ്കെടുത്ത ദേവതമാര്‍ക്കു പുറമെ ഭൂമിയില്‍ ദുഷ്ട നിഗ്രഹണാര്‍ഥമായും മറ്റും പടപൊരുതുകയും പടയ്ക്കു സഹായിക്കു കയും ചെയ്ത ദേവതമാര്‍ തെയ്യങ്ങളായി ക്ഷേത്രങ്ങളില്‍ കെട്ടിയാട പ്പെടുന്നുണ്ട്. മറ്റുധര്‍മ്മങ്ങളുണ്ടെങ്കിലും യുദ്ധധര്‍മ്മം അവരില്‍ മുന്തി നില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്. ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രാഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ട മായ ഒരു വരം നേടി. ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത് എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു. ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി. എല്ലാ ദുര്‍ഗുണങ്ങളു ടെയും വിളനിലമായി മാറി ദാരികന്‍. രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. പരമേ ശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു. ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി ! അസുരനെ വധിക്കാന്‍ പതിനെട്ടായുധം മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി ആദി കൈലാസ വേതാളത്തെയും ലഭിച്ചു. കാളി വേതാളത്തോട് എന്നെയെടുപ്പാന്‍ ബലം പൊരുമോ? എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ പെരും പടയെ ആകെയും എടുക്കാന്‍ ബലം പോരും” എന്നാണ് വേതാളം മറുപടി പറഞ്ഞത്.

പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെ ‘ചങ്കും കരളും’ നല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു. വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക്‌നടകൊണ്ടു. കാലകേയിയില്‍ നിന്നും സൂത്രത്തില്‍ കാളീമന്ത്രം കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു. ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം ! ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു. ഈരേഴുലോക ങ്ങളും വിറച്ചു. ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു. മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും.

ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും. ഒടുവില്‍ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവി ന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്‍കി. ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. പര മേശ്വരന്‍ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെ ന്നാണ് ഐതിഹ്യം. ദേവന്മാരെയും ദേവലോകവും സംരക്ഷിച്ച അമ്മ ശ്രീ മഹേശ്വരന്റെ ആജ്ഞയാലെ താലിമാലയും പൊന്‍ പണ്ടങ്ങളും എടുത്തണിഞ്ഞ് പള്ളിവാളും വെള്ളിക്കിണ്ണവും തൊഴു തെടുത്ത് മധുകുടിച്ച് മദിച്ചുരസിച്ചു പുറപ്പെട്ടു. മുത്തപ്പസന്നിധാ നങ്ങളില്‍ മണത്തനകാളി എന്ന അമ്മ ദൈവവും കെട്ടിയാടി വരുന്നു. നിടുമ്പ്രം മടപ്പുര സന്നിധാനത്തില്‍ വിശുദ്ധവൃക്ഷലതാദികള്‍ പടര്‍ന്നു പന്തലിച്ച വടക്കെ സോപാനത്തിലാണ് ദേവിയുടെ ആ സ്ഥാനം. ഭക്തന്മാര്‍ക്ക് അഭീഷ്ടസിദ്ധി നേടിക്കൊടുക്കുന്ന ദേവതയാണ് ശക്തിസ്വരൂപിണിയായ അമ്മ മണത്തനക്കാളി.

കൊട്ടിയൂരപ്പന്റെ മകളാണത്രെ ഈ ദേവത. കൊട്ടിയൂരപ്പന്റെ പൂട്ടും തലക്കോലും ഈ ദേവതയാണ് സൂക്ഷിക്കുക എന്നാണ് സങ്കൽപം. മണത്തണ ചപ്പാരം ഗോപുരത്തിൽ നിന്നും കൊട്ടിയൂരിലേക്കു ഭണ്ടാരം എഴുന്നള്ളിക്കുന്ന ദിവസം ഈ ദേവതയുടെ കോലം പുറപ്പെട്ടു മണത്തണഗോപുരത്തിന്റെ പടിക്കലെത്തും. ഈ തെയ്യം സമുദായി അപ്പൻ ഏല്പിച്ച താക്കോൽ തിരിച്ചു തരുന്നു എന്ന് പറയും.

മണത്തണഗോപുരത്തിൽനിന്നും ഭഗവതിക്കോലം കരിമ്പനക്കൽ  ചെന്നാണ് അഴിക്കുക. വണ്ണാന്മാർ കെട്ടുന്ന ഈ കോലത്തിനു പൊതിപ്പആവും വഞ്ചിയും മാത്രമേ തലച്ചമയമായുണ്ടാകുകയുള്ളു.

Manathana Pothi Theyyam / Neela Karinkali Bhagavathi

മണത്തണ പ്പോതി

പോറ്റിപ്പോരുന്നോരച്ചി’ എന്ന നിലയില്‍  മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. ഈ ഭഗവതി തന്നെ ഭദ്രകാളിയെന്നും, കോലസ്വരൂപത്തിങ്കല്‍ തായി എന്നും കളരിയാല്‍ ഭഗവതി എന്നും അറിയപ്പെടുന്നു.  കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്‌. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. പരമശിവന്റെ  തൃക്കണ്ണില്‍ നിന്ന് ജനിച്ച ആറു തെയ്യങ്ങളില്‍ ഒന്നായ ഈ തായി ഉഗ്രസ്വരൂപിണിയായ  ദാരികാന്തകിയാണ്. ശിവപത്നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. മറ്റൊരു ഭാഷ്യം ഇങ്ങിനെയാണ്;

ശ്രീ മഹാദേവന്റെ  (ശിവന്റെ) ആജ്ഞ ധിക്കരിച്ച് തന്റെ പിതാവായ ദക്ഷന്റെ  രാജധാനിയില്‍ സതീ ദേവി യാഗത്തിന് ചെന്നു.  ദക്ഷനാല്‍ അപമാനിതയായ സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് വിറച്ച്  താണ്ഡവമാടുകയും ഒടുവില്‍ തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. അതില്‍ നിന്ന്‍ അപ്പോള്‍ ഭദ്രകാളിയും വീരഭദ്രനും ജന്മം പൂണ്ടു. ഇങ്ങിനെ ജന്മമെടുത്ത ഭദ്രകാളി ശിവാജ്ഞ പ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗസ്ഥലത്ത് ചെല്ലുകയും അവിടം മുഴുവന്‍ നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാലയിലെ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു വന്ന ഓമന മകള്‍ക്ക് ശിവന്‍ കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തി നടുത്തായി വസിക്കാന്‍ ഇടം നല്‍കുകയും ചെയ്തുവത്രേ.

ദേവി പിന്നീട് ദേവാസുര യുദ്ധസമയത്താണ് വീണ്ടും അവതരിക്കുന്നത്. അന്ന് ദേവി എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴു പിടിയാല്‍ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. ഏഴു ദിവസം തുടര്‍ച്ചയായി ദാരികനുമായി യുദ്ദം നടത്തിയ കാളി എട്ടാം ദിവസമാണ് ദാരികനെ കൊന്നു ചോര കുടിക്കുന്നത്. അങ്ങിനെ തന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു.  ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത്  നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.

ഭദ്രകാളി എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ദേവി രക്തം ദാഹിച്ചു വരുന്ന രൌദ്ര രൂപിണിയാണ്. പുതിയ ഭഗവതിയുടെ ഉറ്റ തോഴിയുമാണ്‌. പുതിയ ഭഗവതിയുള്ള കാവുകളില്‍ ഭദ്രകാളി എന്ന പേരില്‍ ഈ ദേവിയെ ആരാധിക്കുന്നു. മറ്റിടങ്ങളില്‍ കോലസ്വരൂപത്തിങ്കല്‍ തായ എന്ന പേരില്‍ തന്നെയാണ് ആരാധിക്കുന്നത്.  

പുതിയ ഭഗവതിയുടെ കോലത്തിന്‍മേല്‍ കോലമായി ഈ തെയ്യത്തെ കെട്ടിയാടാറുണ്ട്. അല്‍പ്പം ചില മിനുക്ക്‌ പണികളോട് കൂടി വലിയ മുടി വെച്ചാണ് ഭദ്രകാളിതെയ്യം നൃത്തമാടി  വരുന്നത്. പൊതുവേ തെയ്യങ്ങളുടെ രൌദ്രത വെളിപ്പെടുത്താന്‍ മുടിയുടെ മുന്നോട്ടുള്ള തള്ളിച്ച ഉദാഹരണമായി പറയാറുണ്ട്‌. ഈ തെയ്യത്തിന്റെ രൌദ്രത അതിനാല്‍ തന്നെ മുടിയില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയില്‍ വാദ്യഘോഷങ്ങള്‍ നിര്‍ത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:

“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്‍ എനിക്ക് നാല് ദേശങ്ങള്‍ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുന്‍ ഹേതുവായിട്ടു ഈ കാല്‍ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാല്‍ എന്റെ നല്ലച്ചന്‍ എനിക്ക് കല്‍പ്പിച്ചു തന്ന ഈ തിരുവര്‍ക്കാട്ട് വടക്ക് ഭാഗം ഞാന്‍ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…

ഈ വാമൊഴി മാടായിക്കാവില്‍ വെച്ചുള്ളതാണ്. മഹാദേവന്‍ തിരുവടി നല്ലച്ചന്‍ എന്നത് കൊണ്ട് മുകളില്‍ ഉദ്ദേശിക്കുന്നത് പരമശിവന്‍ ആണെന്നും നാല് ദേശങ്ങള്‍ കല്‍പ്പിച്ചു തന്നിട്ടുണ്ട് എന്ന് പറയുന്നത് വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത്  നല്‍കി എന്നാണെന്നും ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ?

അത് കൊണ്ട് തന്നെ വാ മൊഴിയില്‍ ‘ദേശാന്തരങ്ങള്‍ക്ക് അനുസൃതമായി’ വടക്ക് എന്നത് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മാറും അതിനനുസരിച്ച അര്‍ത്ഥഭേദവും വരും.

നീളമുടിയും, പ്രാക്കെഴുത്ത് മുഖത്തെഴുത്തും, വെള്ളി എകിറും (തേറ്റ),വിതാനത്തറ അരച്ചമയവുമുള്ള ഈ തെയ്യത്തെ ഓരോ കാവിലും അതതു ഗ്രാമപ്പേര്‍ ചേര്‍ത്താണ് പേര് വിളിച്ചു കെട്ടിയാടുന്നത്‌. 

തിരുവര്‍ക്കാട്ട് ഭഗവതിയുടെ കൂടെ മക്കളായ ക്ഷേത്രപാലകന്‍, സോമേശ്വരി, പഴശ്ശി ഭഗവതി, ശ്രീ പോര്‍ക്കലി ഭഗവതി, കാളരാത്രി അമ്മ, ചുഴലി ഭഗവതി എന്നീ തെയ്യങ്ങളും പെരും കലശത്തില്‍ അണിനിരക്കും. തിരുവര്‍ക്കാട്ട് ഭഗവതിയുടെ മുടിയാണ് പ്രധാന ആകര്‍ഷണം, അമ്പത് മീറ്റര്‍ ഉയരത്തിലും പതിനാലു മീറ്റര്‍ വീതിയിലും വരുന്ന മുളങ്കോലുകള്‍ കൊണ്ട് കെട്ടിയ ചുവപ്പും കറുപ്പും തുണിയാല്‍ അലങ്കരിച്ചതാണ് ഈ തിരുമുടി. ദേവതമാരില്‍ ഏറ്റവും ഉയരം കൂടിയ തിരുമുടി ഉള്ളത് ഈ ഭഗവതിക്ക് മാത്രമാണ്. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

അഷ്ടമച്ചാല്‍ ഭഗവതി, പോര്‍ക്കലി ഭഗവതി, അറത്തില്‍ ഭഗവതി, എട്ടിക്കുളം ഭഗവതി, ഇളമ്പച്ചി ഭഗവതി, വല്ലാര്‍ക്കുളങ്ങര ഭഗവതി, മഞ്ഞച്ചേരി ഭഗവതി, വീരഞ്ചിറ ഭഗവതി, മണത്തണ പ്പോതി, കണ്ണാംഗലം ഭഗവതി, കൊതോളിയമ്മ, ചെമ്പിലോട്ടു ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, കരയാപ്പിലമ്മ, എടച്ചിറപ്പോതി, കാപ്പാട്ട് ഭഗവതി, കമ്മാടത്ത്‌ ഭഗവതി, കുറ്റിക്കോല്‍ ഭഗവതി, നെല്ലിയാറ്റ് ഭഗവതി, കല്ലേരിയമ്മ, കളരിയാല്‍ ഭഗവതി, കൂളന്താട്ട് ഭഗവതി, തുളുവാനത്തു ഭഗവതി, നിലമംഗലത്ത് ഭഗവതി, ചാമക്കാവിലമ്മ, പാച്ചേനി ഭഗവതി, പാറക്കടവ് ഭഗവതി, പുതിയാര്‍മ്പത്തമ്മ, വരീക്കര ഭഗവതി, എരമത്ത് ഭഗവതി,  മടത്തില്‍ പോതി തുടങ്ങി എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന ദേവതമാരെല്ലാം തായിപ്പരദേവതയുടെ നാമാന്തരങ്ങള്‍ ആണ്. അമ്മ, അച്ചി, പോതി, തമ്പുരാട്ടി എന്നൊക്കെ ഭഗവതിയെ നാട്ടു വാമൊഴിയില്‍ വിളിക്കും.

Description

Manathana pothi

Manathanakali is a deity with a powerful appearance who is tied up in matapuras.

Kali concepts are behind most mother gods. Legend has it that Kali Bhujata was born from the three eyes of Sri Parameswara. Asurakula Ntakis Kali and Chamundi are Ranadevatas. Apart from the deities who took part in the Devasura war, the deities who fought and helped the war on earth as evil negation, etc., are tied up in temples as Theiyas. It is said that although there are other dharma, war dharma is foremost among them.

The story of Kali's birth is related to Darikan. Darika was a cruel and powerful demon. After doing penance to Brahma for a long time, Vishtha Maya obtained a boon. The boon was that no man could kill her. The demon who received the boon became more cruel and arrogant. He declared himself to be the strongest. He started hurting, slandering and harming the gods and great sages. A poor man has become a breeding ground for all vices. The helpless gods took shelter of Lord Shiva. Parame Swaran created a new Saktiswarupini from Trikann. Kali, the bloodthirsty terror idol! Eighteen weapons are bought from Mahadeva to kill the demon. Adi Kailasa Vethalam was also given as a vehicle. Will you fight with Kali Vethalam to take me? When asked, Vethalam replied, "I am strong enough to take you and your entire army."

Kali promised to give Darikan's 'chunk and liver' to Vethalam, who was panterandai. Devi got on the shoulder of Vethalam and walked towards Darika's mamala. The goddess was able to possess the Kalimantra in the sutra from Kalakeyi. Lord Aditya, Lord Chandra, Lord Mahisha, and Vetala formed an army on the four sides of Darika's fort. A fierce battle ensued between Kali and Asura. Long war for seven days and nights! Darikan, who had lost the first bell, lost the strength of Orana. Thus Darikan's strength was reduced after the seventh manimadam was removed. Kali grabbed Darikan's hair and twirled it and stroked it with satisfaction. Both worlds trembled. Kali thought where to kill Darikan. If it is placed in the upper world, the strength of the stars will decrease.

If placed on the ground, the strength of the goddess Bhumi will decrease. Finally, on the eighth day, at dusk, Kali placed the tongue of the beast on the tongue and tore it with her hand and drank Darika's blood. Raw meat was given to demons. Darikan's head was shown to his father. Kali's remains are not contained even after Darikavadha. Legend has it that Para Meswaran sent Kali to Earth after calming her down. On the command of the mother Shri Maheswaran, who protected the gods and the world of gods, she took off her talisman and gold pantas, took the pallival and the silver kinna, drank honey and went out rejoicing. In Muthapasannidhanam, the mother goddess Manathanakali also comes. The location of the goddess is on the northern step of the Nidumbram Madapura Sannidhanam, which is overgrown with sacred trees. Amma Manatanakali is the deity who bestows abhishta siddhi on the devotees.

Kavu where this Theyyam is performed