പടുവളത്തിൽ പരദേവതമാർ
ചെറുവത്തൂരിന് തെക്ക് കാലിക്കടവിന് വടക്ക് ഭാഗത്ത് പടുവളത്ത് രണ്ട് നാട്ടു മന്നന്മാർ തമ്മിൽ ഏറ്റുമുട്ടിയ സ്ഥലത്തമാണ് പടുവളം. അന്ന് ഭക്തോത്തമനായ നാടുവാഴിയുടെ നെഞ്ചുപൊട്ടിയുള്ള വിളികേട്ടു മൂന്ന് ദേവതമാർ പടുവളത്തിലേക്ക് പാഞ്ഞെത്തി പട നടത്തി വിജയം സമ്മാനിച്ചുവത്രെ. അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്നിവരാണ് ആ മൂന്നു പേര്. ഈ പ്രദേശങ്ങളിലെ കാവുകളിൽ പടുവളത്തിൽ പരദേവതമാർ എന്നാണ് മൂവരെയും വിളിക്കുന്നത്.
മറ്റൊരു പടുവളത്തിൽ പരദേവതമാർ പടുവളത്തിൽ വെച്ച് അള്ളടത്തായിലോനെ വക വരുത്തിയ മൂവാളംകുഴി ചാമുണ്ഡിയും ചൂളിയാർ ഭഗവതിയും പടവീരനുമാണ്.